തിരുവമ്പാടിയിലെ ബസ് അപകടം മരണം രണ്ടായി



 കോഴിക്കോട്  തിരുവമ്പാടി: പുല്ലൂരാംപാറയിൽ കാളിയാമ്പുഴക്ക് സമീപം കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുമരണം. മരിച്ച രണ്ടുപേരും സ്ത്രീകളാണ്. ഡ്രൈവറും കണ്ടക്ടറുമടക്കം 25 ഓളം പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. കണ്ടപ്പൻചാൽ വേലംകുന്നേൽ വാസുവിന്റെ ഭാര്യ കമല (63) ആനക്കാം പൊയിൽ പടിഞ്ഞാറക്കര തോയിലിൽ ത്രേസ്യാമ്മ മാാത്യൂസ് (75) എന്നിവരാണ് മരിച്ചത്. തിരുവമ്പാടി- ആനക്കാം പൊയിൽ റൂട്ടിലോടുന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്.


ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. മുക്കം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ മുക്കം സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റാനുള്ള ശ്രമത്തിലാണ്. തിരുവമ്പാടി പോലീസ് സംഭവ സ്ഥലത്തെത്തി.



Post a Comment

Previous Post Next Post