തിരുവനന്തപുരം വർക്കലയിൽ തിരയിൽപ്പെട്ട് തമിഴ്നാട് സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. തമിഴ്‌നാട് അരിയന്നൂർ സ്വദേശിയായ സതീഷ് കുമാർ(19) ആണ് മരിച്ചത്.
തിരുവമ്പാടി ബ്ലാക്ക് ബീച്ചിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. സതീഷ് ഉൾപ്പെട്ട പത്തംഗ സംഘം ബുധനാഴ്ചയാണ് വർക്കലയിലെത്തിയത്.
വ്യാഴാഴ്‌ച രാവിലെ പതിനൊന്നിന് തിരുവമ്പാടി തീരത്തെത്തിയ ഇവർ ഓടയം ഭാഗത്തേക്കാണ് പോയത്.
കടലിൽ ഇറങ്ങരുതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡ് മുന്നറിയിപ്പ് നൽകിയെങ്കിലും അവ ഗണിക്കുകയായിരുന്നു.
സംഘം കടലിൽ ഇറങ്ങി കുളിക്കുന്നതിനിടെ സതീഷ് തിരയിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. അടിയൊഴുക്കിൽപ്പെട്ട് തിരുവമ്പാടി ഭാഗത്തേക്ക് നീങ്ങിയ സതീഷിനെ ലൈഫ് ഗാർഡ് ലൈഫ് ഗാർഡ് ഏറെ പരിശ്രമിച്ച കരയ്ക്കെത്തിച്ചു.
തുടർന്ന്, വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തനത്തിനിടെ ലൈഫ് ഗാർഡ് മനുവിനും പരിക്കേറ്റു.
എസ്.ആർ.എം. എൻജിനീയറിങ് കോളേജിലെ ബി.ടെക് മൂന്നാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു സതീഷ്.
തമിഴ്‌നാട് അരിയന്നൂർ സ്വദേശികളായ രവിചന്ദ്രന്റെയും റാണിയുടെയും മകനാണ്.