പടാൻ: കാര്‍ വെള്ളം നിറഞ്ഞ കുഴിയിലേക്ക് മറിഞ്ഞ് ദമ്ബതികളും അവരുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളും മുങ്ങിമരിച്ചു
റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടുപന്നിയെ ഇടിച്ചതിനെ തുടര്‍ന്നാണ് കാര്‍ റോഡില്‍ നിന്നും തെന്നി കുഴിയിലേക്ക് വീണത്.ഗുജറാത്തിലെ പടാൻ ജില്ലയില്‍ ബുധനാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം നടന്നത്.
ഹൈവേ കുറുകെ കടക്കുകയായിരുന്ന കാട്ടുപന്നിയെ ഇടിച്ചതിനെ തുടര്‍ന്ന് കാര്‍ ഓടിച്ച ആളുടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വെള്ളം നിറഞ്ഞ കുഴിയില്‍ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാടാനിലെ സന്തല്‍പൂര്‍ താലൂക്കിലെ ഫാംഗ്ലി ഗ്രാമത്തിന് സമീപം രാവിലെ 6.30 ഓടെയാണ് സംഭവം നടന്നത്. മരിച്ചവരും ഫാംഗ്ലിയില്‍ നിന്നുള്ളവരാണെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹര്‍ദേവ്സിംഗ് വഗേല പറഞ്ഞു
.കച്ച് ജില്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ പോകുകയായിരുന്ന അപകടത്തില്‍പെട്ട കുടുംബം. അപകടത്തെക്കുറിച്ച് നാട്ടുകാരില്‍ ചിലരാണ് പോലീസില്‍ അറിയിച്ചത് .മരിച്ചവരുടെ മൃതദേഹങ്ങള്‍ പിന്നീട് സന്തല്‍പൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
മരിച്ച കുട്ടികള്‍ 12 നും 15 നും ഇടയില്‍ പ്രായമുള്ളവരാണ്.