മംഗളൂരു: ടാപ്പിങ് തൊഴിലാളിയായ ഇരിട്ടി സ്വദേശി ശിവമൊഗ്ഗയില്‍ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ചു. ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്ബില്‍ (44) ആണ് ശിവമൊഗ്ഗ സ്വര്‍ഭയില്‍ കുത്തേറ്റ് മരിച്ചത്.
സിജുവും കൂടെ ടാപ്പിങ് നടത്തുന്ന തിരുവനന്തപുരം സ്വദേശിയുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് അയാള്‍ ടാപ്പിങ് കത്തി കൊണ്ട് സിജുവിനെ കുത്തുകയായിരുന്നു എന്നാണ് സൂചന. നാട്ടില്‍ റബ്ബര്‍ ടാപ്പിങ് ജോലി ചെയ്തിരുന്ന സിജു ഒരാഴ്ച മുൻപാണ് ജോലിയാവശ്യത്തിനായി ശിവമൊഗ്ഗയിലേക്ക് പോയത്. ബന്ധുക്കള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. വലിയപറമ്ബില്‍ ദേവസ്യ, മേരി എന്നിവരുടെ മകനാണ് സിജു. ഭാര്യ: സില്‍ജ. മക്കള്‍: ലിയ മരിയ, ആല്‍ഫ്ഡ് (വിദ്യാര്‍ഥികള്‍).