മംഗളൂരു: ദക്ഷിണ കുടകിലെ ശ്രീമംഗളയില്‍ തോട്ടം ഉടമയായ സ്ത്രീയും അവരുടെ രണ്ടു പെണ്‍മക്കളും പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാപ്പിത്തോട്ടം ഉടമയും മംഗളൂരുവിനടുത്ത ധര്‍മ്മസ്ഥല ക്ഷേത്രം ്് ഗ്രാമവികസന പദ്ധതി പ്രതിനിധിയുമായ അശ്വിനി(48),മക്കള്‍ നിഖിത(21),നവ്യ(18) എന്നിവരാണ് മരിച്ചത്.
ഹുഡികേരി ഗ്രാമത്തിലെ വീട്ടില്‍ നിന്ന് അശ്വിനിയും മക്കളും സ്കൂട്ടറില്‍ കയറി പോവുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു.അവരുടെ വളര്‍ത്തു നായ് കുരക്കുന്നത് കേട്ട് അയല്‍ക്കാര്‍ ചെന്നു നോക്കിയപ്പോള്‍ വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ല.ഇതേത്തുടര്‍ന്ന് അവരുടെ ഇഗുണ്ടയിലെ തോട്ടത്തില്‍ നടത്തിയ തെരച്ചിലില്‍ നിറുത്തിയിട്ട സ്കൂട്ടര്‍ കണ്ടെത്തി.
പുഴക്കരയില്‍ നവ്യയുടെ വസ്ത്രങ്ങളും മൂന്നു പേരുടേയും ചെരിപ്പുകളും ഉണ്ടായിരുന്നു. അപകടം മണത്ത നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് എത്തിയ ശ്രീമംഗള പൊലീസും അഗ്നിശമന സേനയും നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ പുഴയില്‍ നിന്ന് മുങ്ങിയെടുത്തു.കുളിക്കാനിറങ്ങിയ നവ്യ ഒഴുക്കില്‍ പെട്ടപ്പോള്‍ അമ്മയും ചേച്ചിയും രക്ഷിക്കാൻ ഇറങ്ങിയത് കൂട്ട ദുരന്തത്തില്‍ കലാശിച്ചുവെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം