ഭാര്യയെയും രണ്ടു മക്കളെയും വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി



ഹൈദരാബാദ്: ഭാര്യയെയും രണ്ട് മക്കളെയും വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. തെലുങ്കാനയിലെ രാമുനിപട്‌ലയില്‍ രാവിലെയാണ് സംഭവം.

സിദ്ദിപേട്ട് ജില്ലാ കളക്ടറുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറായ എ. നരേഷാണ് ജീവനൊടുക്കിയത്. 


കളക്ടര്‍ സ്ഥലത്തില്ലായിരുന്നതിനാല്‍ നരേഷ് ചിന്നക്കോഡൂര്‍ മണ്ഡലത്തിലെ സ്വന്തം നാടായ രാമുനിപട്‌ലയിലേക്ക് പോയിരുന്നു. അവിടെ വച്ചാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്. തുടര്‍ന്ന് സ്വയം വെടിവച്ച്‌ ജീവനൊടുക്കുകയായിരുന്നുവെന്ന് സിദ്ദിപേട്ട് പോലീസ് കമ്മീഷണര്‍ എൻ. ശ്വേത അറിയിച്ചു.

നരേഷ് കടക്കെണിയിലായിരുന്നെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു.

Post a Comment

Previous Post Next Post