സ്കൂളിലേക്ക് പോകാൻ ബസ് കിട്ടിയില്ല, ക്ഷീണിച്ച്‌ പാലത്തിലിരുന്ന '; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തോട്ടില്‍ മരിച്ച നിലയില്‍



വിളപ്പില്‍ശാല: തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിളപ്പില്‍ശാല സ്വദേശി ആകാശ് (17) ആണ് മരിച്ചത്.

ചാല ബോയ്സ് സ്ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആകാശ്. സ്കൂളിലേക്ക് പോകാൻ ബസ് കിട്ടാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ മരണം സംഭവിക്കുന്നത്.


വീട്ടിലേക്ക് നടക്കുന്നതിനിടെ ക്ഷീണം തോന്നി ആകാശ് എള്ളുവിള പാലത്തിന് സമീപം ഇരുന്നു. എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് നാട്ടുകാരില്‍ ഒരാള്‍ ആകാശിനോട് ചോദിച്ചിരുന്നു. ക്ഷീണം തോന്നി ഇരുന്നതാണെന്ന് ആകാശ് മറുപടിയും നല്‍കി. വെയിലത്ത് ഇരിക്കേണ്ട, വീട്ടിലേക്ക് പോകാൻ പറഞ്ഞ ശേഷം നാട്ടുകാരൻ അവിടെ നിന്നും മടങ്ങി

.കുറേ കഴിഞ്ഞ് ഇതു വഴി നടന്നു പോയവരാണ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ ആകാശിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വിളപ്പില്‍ശാല ആശുപത്രിയില്‍ എത്തിച്ചു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ആകാശിന് ഫിറ്റ്സ് രോഗം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.


Post a Comment

Previous Post Next Post