നിലമ്ബൂര്‍: വീടും പുരയിടവും എഴുതിക്കൊടുക്കാത്തതിലെ വിരോധത്താല്‍ മാതാവിനെ മര്‍ദിച്ച് അവശയാക്കിയ യുവാവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു.
വഴിക്കടവ് കവളപൊയ്ക പുതുപറമ്ബില്‍ ദിനേശിനെയാണ് (39) വഴിക്കടവ് ഇൻസ്പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. മാതാവിനെ മകൻ മര്‍ദിക്കുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് പ്രതി മോശമായി പെരുമാറി.
മാതാവിന്റെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത് മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ വഴിക്കടവ് സ്റ്റേഷനില്‍ പോക്സോ അടക്കം മറ്റു കേസുകളുമുണ്ട്. ഇൻസ്പെക്ടറെ കൂടാതെ എസ്.ഐ മനോജ്, പൊലീസ് ഓഫിസര്‍മാരായ രതീഷ്, ശ്രീകാന്ത്, അലക്സ് കൈപ്പിനി എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.