കോഴിക്കോട്: നൂറാംതോട് മുട്ടിതോട് സ്വദേശി ചാലപ്പുറത്ത് നിതിനെ കണ്ണോത്ത് ആളൊയിഞ്ഞ പറമ്പിൽ മരണപ്പെട്ടനിലയിൽ കണ്ടെത്തി.
സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോടഞ്ചേരി കൈപ്പുറം സ്വദേശി അഭിജിത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നൂറാംതോട് സ്വദേശി നിതിൻ തങ്കച്ചനാണ് (25) കൊല്ലപ്പെട്ടത്
കോട്ടക്കലിലെ ആയുര്‍വേദ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിയാണ് നിതിന്‍. ഡിസംബര്‍ 7നാണ് കേസിനാസ്‌പദമായ സംഭവം. രാവിലെ താമസ സ്ഥലത്ത് നിന്നും വീട്ടിലേക്ക് പുറപ്പെട്ട നിതിന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് കുടുംബം കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോടഞ്ചേരിയിലെ കണ്ണോത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും നിതിന്‍റെ മൃതദേഹം കണ്ടെത്തിയത്
അഭിജിത്തിന്‍റെ ഭാര്യയെ നിതിന്‍ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്താറുണ്ട്. ഇതിലെ വൈരാഗ്യം മര്‍ദനത്തിന് കാരണമായത്. മര്‍ദനത്തിന് പിന്നാലെ പരിക്കേറ്റ നിതിന്‍ മരിച്ചതോടെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്‌തുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. കോടഞ്ചേരി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.