തിരുവനന്തപുരം ചിറയിൻകീഴ്: വിവാഹം ക്ഷണിക്കാൻ പോയ മത്സ്യത്തൊഴിലാളി യുവാവ് ട്രെയിൻ തട്ടി മരിച്ചു. താഴംപള്ളി കശാലവീട്ടില്‍ സിറില്‍-പുഷ്പമ്മ ദമ്ബതികളുടെ മകൻ വിൻസന്റ് സിറില്‍ (36) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ ചിറയിൻകീഴ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കൊല്ലം ഭാഗത്തേക്കുപോയ ഏറനാട് എക്സ്പ്രസ് തട്ടിയാണ് മരണം. ഈ മാസം 17ന് അഞ്ചുതെങ്ങ് സ്വദേശിയുമായി വിൻസന്റിന്റെ വിവാഹം അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ചര്‍ച്ചില്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. കൊല്ലത്തുള്ള കുഞ്ഞമ്മയെ വിവാഹത്തിന് ക്ഷണിക്കാൻ എന്നുപറഞ്ഞാണ് വിൻസന്റ് വീട്ടില്‍ നിന്ന് പുലര്‍ച്ചെ ഇറങ്ങിയത്. മാതാപിതാക്കള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ വിൻസന്റ് തന്നെയാണ് വിവാഹം ക്ഷണിച്ചിറങ്ങുന്നത്.പാളംമുറിച്ചുകടക്കവെ ട്രെയിൻതട്ടിയതാണെന്ന് കരുതുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം താഴംപള്ളി സെന്റ് ജെയിംസ് ചര്‍ച്ചില്‍ സംസ്കരിച്ചു. റൈഗൻ, സില്‍വിറോസ് എന്നിവര്‍ സഹോദരങ്ങള്‍.