വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ 75 വയസ്സുള്ള അബ്ദുല്ല, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരെയാണ് കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പേരക്കുട്ടി മുന്ന എന്ന ആഗ്മലാണ് കൊലപാതകം നടത്തിയത്. ഗള്‍ഫില്‍ നിന്ന് വന്ന മകന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പേരക്കുട്ടിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.കൊല്ലപ്പെട്ട ദമ്പതികളുടെ മൂത്ത മകള്‍ നിമിതയുടെ ആദ്യ വിവാഹത്തിലെ മകനാണ് ആഗ്മല്‍. നിമിത വിവാഹമോചിതയായ ശേഷം ആഗമല്‍ ഇവരോടപ്പമാണ് താമസിക്കുന്നത്. എന്‍ കെ അക്ബര്‍ എം എല്‍ എ സംഭലസ്ഥലത്തെത്തി.
ഇന്ന് രാവിലെയാണ് വടക്കേകാട് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. മുത്തച്ഛനെയും മുത്തശ്ശിയെയും പേരമകൻ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വടക്കേക്കാട് വൈലത്തൂർ സ്വദേശി പനങ്ങാവിൽ അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതിയുടെ മാതാപിതാക്കൾ പ്രവാസികളാണ്. മാതാവിന്റെ വീട്ടിൽ താമസമാക്കിയിരുന്ന പ്രതി വർഷങ്ങളായി ഇരുവരെയും ആക്രമിക്കുക പതിവായിരുന്നതായി നാട്ടുകാർ പറയുന്നു.