ആലുവയിൽ ആറ് വയസുകാരിയെ തട്ടികൊണ്ട് പോയി. ആലുവ ഗാരേജിന് സമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്ന ബീഹാർ സ്വദേശി മജ്ജയ് കുമാറിന്‍റെ മകളെയാണ് വൈകിട്ട് മൂന്നരയോടെ തട്ടിക്കൊണ്ട് പോയത്. ഇവരുടെ വീടിന് മുകളിൽ താമസിച്ചിരുന്ന അസം സ്വദേശി കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കുട്ടിയുമായി ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ എത്തിയ ഇയാൾ തൃശ്ശൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറിയതായാണ് വിവരം. ബീഹാർ സ്വദേശിയുടെ നാലു മക്കളിൽ രണ്ടാമത്തെ കുട്ടിയായ ചാന്ദ്നിയെയാണ് കടത്തി കൊണ്ട് പോയത്. ഇവർ നാല് വർഷമായി ഇവിടെയാണ് താമസിക്കുന്നത് . തട്ടികൊണ്ടുപോയയാൾ രണ്ട് ദിവസം മുന്‍പാണ് ഇവരുടെ വീടിന് മുകളിൽഭാഗത്ത് താമസിക്കാനെത്തിയത്.